Posts

അദിതി, ഏന്‍ അബ്സൊല്യൂട്ടിസ്റ്റ്

ഉച്ചയ്ക്ക് ഒരു മണിയായപ്പോഴാണ് അവള്‍ ഉണര്‍ന്നത്. ടീപ്പോയിന്‍മേല്‍ ഒരു ഫ്ലാസ്ക്കില്‍ ഗ്രേസ് മെന്‍ഡോണ്‍ക്ക തിളപ്പിച്ചു വച്ച ചായ ഉണ്ട്. ഒരു കപ്പ് ചായ അതില്‍ നിന്നും പകര്‍ത്തിയെടുത്ത് അവള്‍ കട്ടിലില്‍ നിന്നെഴുന്നേറ്റതും കാലില്‍ എന്തോ തടഞ്ഞു. രാത്രിയിലുപയോഗിച്ചതിന്‍റെകവറാണ്. അവളതെടുത്ത് വേസ്റ്റ് ബാസ്കറ്റിലിട്ടു..നന്നായി ഉറങ്ങിയെങ്കിലും തല ചെറുതായി വേദനിക്കുന്നുണ്ട്. ഇന്നലെ വോഡ്ക കഴിച്ചതല്‍പം കൂടി പോയി. മുഹമ്മദ് നിര്‍ബന്ധിച്ചപ്പോള്‍ കഴിച്ചതാണ്. അദിതി കപ്പുമായി ലിവിങ് റൂമിലേക്ക് നടന്നു. അവിടെ ചുമരിന്‍റെ കോര്‍ണ്ണറില്‍ ' എല്‍സാല്‍ വഡോര്‍ ഡാലി'(മെഡിറ്റേറ്റീവ് റോസ്) പെയിന്‍റിംഗ് തൂക്കിയിട്ടിട്ടുണ്ട്. അതില്‍ ഒന്ന് നോക്കി അദിതി തൊട്ടടുത്തുള്ള സോഫയില്‍ വന്നിരുന്നു. മുന്നിലെ ചില്ല് മേശയിന്‍മേല്‍ ഗള്‍ഫ് ന്യൂസ്. ഫ്രന്‍റ് പേജില്‍ തന്നെ മരണം. ..''ഇന്നലെ രാത്രി 2 മണിയോടെ ഷെയ്ക്ക് റഷീദ് റോഡില്‍ ഒരു ട്രക്കുമായി കാര്‍ കൂട്ടിയിടിച്ച് നാല്‍പ്പത്തിരണ്ട് വയസ്സുള്ള മുഹമ്മദ് എന്നയാള്‍ മരണമടഞ്ഞു". ഈശ്വരാ..അറിയാതെ അവളില്‍ നിന്നും ഒരു ആന്തലുയര്‍ന്നു. കുറച്ച് മണിക്കൂറുകള്‍ക്ക് മുന്‍പ് ഇവിടെ നിന്നിറ

ശാന്തി പറഞ്ഞ കഥ 2 -)0 ഭാഗം

"വരുന്നോ എന്‍റെ കൂടെ? അവള്‍ അവന്‍റെ കയ്യില്‍ കൈ ചേര്‍ത്തു. കടലിന്‍റെ ആഴങ്ങളിലേക്ക് അവര്‍ നടന്നിറങ്ങി. ചുറ്റും വാക്കുകള്‍ക്കതീതമായ സൌന്ദര്യസങ്കല്‍പങ്ങളുടെ മുത്തും, പവിഴവും പലജാതി വര്‍ണ്ണങ്ങളായി പൂത്ത് നിന്നു. വേര്‍തിരിച്ചെടുക്കാനാവാത്ത വിധം പരസ്പരം പകര്‍ന്ന മനസ്സുകള്‍ ആ അനന്തതയുടെ മടിതട്ടില്‍ ശാന്തമായി പുണര്‍ന്നു കിടന്നു...മൂന്നാം നാള്‍ അനിവാര്യമായ ഒരുയിര്‍ത്തെഴുന്നേല്‍പ്പും കാത്ത്..." എടി എടീ...ഹലോ..ഇതെന്തു പറ്റി ഇവള്‍ക്ക്? ജോഗിങ്ങിന് പോയപ്പൊ തടഞ്ഞു വീണ് തല വല്ല കല്ലേലും ഇടിച്ചോ പടച്ചോനെ.! നസിയ പറഞ്ഞു. അടുത്ത് ഗൌരിയുമുണ്ട്. അനു- ഹൊ..ഈ സാഹിത്യവാസനയില്ലാത്തവളുമാരുടെ ഇടേന്ന് എന്നെ അങ്ങോട്ടെടുത്തോണേ... എടി പഹയത്തി , ഇത് നന്ദഗോപന്‍ സാറിന്‍റെ 'തിരകളറിയാതെ' എന്ന കഥയുടെ അവസാനമാടി. എത്? നമ്മടെ കലോത്സവം ഉദ്ഘാടിക്കാന്‍ വന്ന ടീമൊ? താടിയൊക്കെ വച്ച്, ഒരു പള പള ഷര്‍ട്ടുമിട്ട് വന്ന ബ്ലാക്ക് ആന്‍റ് വൈറ്റ് ഐറ്റം! ലിനിയുടെ കമന്‍റ്. അനു- അങ്ങേര് എന്തിട്ടാലെന്താ? ഒഹ്..എന്നാ എഴുത്താ! നീ വായിച്ചിട്ടില്ലേ? 'തിരകളറിയാതെ'. ഞാനത് വായിച്ചിട്ട് ഒരാഴ്ച്ഛ അതിന്‍റെ ഹാങ്ങിലായിരുന്നു..! ഗൌരി-

അപരിചിതര്‍...

എന്നും വരുന്ന ആ കുട്ടികള്‍ എവിടെ? വിജയലക്ഷ്മി ചിന്തിച്ചു. ഈ നഗരത്തില്‍ എന്നും കാണാറുള്ള മുഖങ്ങള്‍ അവരുടേത്‌ മാത്രമാണ്‌.പ്രേമിക്കുന്നവര്‍ പാര്‍ക്കുകള്‍ ഇഷ്ടപെടുന്നവരായിരിക്കും. പക്ഷെ മറ്റു പല ആളുകളും വരുന്നതിനായതിനാല്‍ അതില്‍ ഒരു റിസ്ക്‌ ഫാക്ടര്‍ ഉണ്ട്‌. വിജയലക്ഷ്മി ആരോടെന്നില്ലാതെ വെറുതെ ചിരിച്ചു. പക്ഷെ അവര്‍ സാധാരണ ഇണക്കിളികളെ പോലെ അല്ലെന്നും തനിക്ക്‌ തോന്നിയിട്ടുണ്ട്‌. ഒന്നാമതായി അവര്‍ രണ്ടു പേരും വല്യ പണമുള്ളിടത്തു നിന്നാണ്‌ എന്നു കണ്ടിട്ട്‌ തോന്നുന്നില്ല. സാധാരണയായി താനിരിക്കുന്ന ബഞ്ചിന്റെ ഒരു ബഞ്ച്‌ മുന്നിലൂടെയാണ്‌ നടന്ന് പോകുക. ഒന്നും മിണ്ടാതെ, അവര്‍ എന്നും ഇരിക്കാരുള്ള കാറ്റാടി മരത്തിന്റെ അടുത്ത്‌ ഇരിക്കും. താനിരിക്കുന്ന ബഞ്ചിന്റെ മുന്നില്‍ രണ്ടാമത്‌ ബഞ്ച്‌ കഴിഞ്ഞാല്‍ ഒരു വളവാണ്‌. കോണ്‍ഷേപ്പിലുള്ള അക്വേറിയം ബില്‍ഡിങ്ങിന്റെ ഒരു ഭാഗം അതിനോട്‌ ചേര്‍ന്നാണ്‌. ആ ഭാഗം ഒരു അരമതില്‍ കെട്ടി വളച്ചിരിക്കുന്നു. അതിനടുത്താണ്‌ കാറ്റാടിമരം. അതിനു താഴെയായി രണ്ടു ചെറിയ പാറകള്‍ ഉണ്ട്‌. അതിലാണ്‌ ആ കുട്ടികളിരിക്കാറ്‌. ഈ ബഞ്ചിലിരുന്ന് നോക്കിയാല്‍ ഇരുവരേയും കാണാം. തോളോട്‌ തോള്‍ ചേര്‍ന്നിരിക്കും. പണ്ട്

സാബ്രെ..

‌ എന്റെ ഏതൊരു സാഹസികത നിറഞ്ഞ ദിവസത്തില്‍ വേണമായിരുന്നെങ്കിലും 'സാബ്രെ'യെ കണ്ടുമുട്ടുമായിരുന്നു. പക്ഷെ അതുണ്ടായത്‌ ഞാന്‍ ഇന്ത്യയിലേക്ക്‌ തിരിച്ചു പോയാലോ എന്നു ചിന്തിച്ച അന്നായിരുന്നു. അന്നു രാവിലെ മുതല്‍ തന്നെ അസാധാരണമാം വിധം അസ്വസ്ഥമായിരുന്നു മനസ്സ്‌. ഓഫീസിലെത്താന്‍ തന്നെ വൈകി. കപ്പലിന്റെ എഞ്ചിന്‍ സെര്‍വീസിങ്ങുമായി ബന്ധപ്പെട്ട ജോലിയായിരുന്നതിനാല്‍, കപ്പല്‍ ദുബായിയില്‍ വരുമ്പോള്‍ മാത്രമെ കാര്യമായ പണിയുണ്ടാകാറുള്ളൂ. എങ്കിലും ഓഫീസില്‍ കൃത്യ സമയത്ത്‌ എത്താതെ പറ്റില്ല. എന്നിട്ടെന്താ, എന്തെങ്കിലും പുസ്തകം വായിച്ചുകൊണ്ടിരിക്കും. അക്കാലത്ത്‌ മരിയാപുസോയുടെ 'ദ ലാസ്റ്റ്‌ ഡോണ്‍' വായിക്കലായിരുന്നു പ്രധാന പണി. അതിലെ ഒരു കഥാപാത്രമായ അഥീന അക്വിറ്റൈനിനെ വര്‍ണ്ണിച്ചു കൊണ്ടിരിക്കുകയാണ്‌ കഥാകാരന്‍.' പുറത്തെ പൂഴിമണലിനെ ചുംബിച്ചു കൊണ്ടിരിക്കുന്ന അലസയായ കടല്‍. സൂര്യന്‍ അസ്തമയത്തിന്‌ പോകാന്‍ മടി കാണിക്കുന്നു. അവളുടെ നീല കണ്ണുകള്‍ ഒരു സമുദ്രം പോലെ.. അകലെ, വര്‍ഷങ്ങള്‍ക്കകലെ, ഇതേ പോലെ അസ്തമയസൂര്യന്റെ ചെറുചൂടില്‍, പാടത്ത്‌ കൊയ്യാറായി നില്‍ക്കുന്ന നെല്‍ക്കതിരുകള്‍. അഥീന അക്വിറ്റൈന്റേതേക്കാള്‍ ഭ
ആകാശത്തില്‍ മേഘങ്ങളില്ലാത്തവര്‍..